Monday, October 18, 2010

എന്റെ ഹൃദയഗാനം അവള്‍ക്കായ്!

അങ്ങ് ദൂരെ അവ്യക്തമായ ചില രൂപങ്ങള്‍ ..ശരീരമാകെ അസഹ്യമായ വേദന. കണ്ണുകള്‍ മാത്രമേ ചലിപ്പിക്കാന്‍ കഴിയുന്നുള്ളു..രണ്ട് കയ്കളിലും എന്തോ തറച്ചിരിക്കുന്നു. താഴേക്ക് കണ്ണ് ചലിപ്പിച്ചപ്പോള്‍ സ്വന്തം ശരീരം കാണാനായി. മസ്തിഷ്ക്കത്തിലെവിടെയോ ഒരു വെള്ളിടി വെട്ടി.മിടിച്ചു കൊണ്ടിരിക്കുന്ന ഒരു ചുവന്ന മാംസം പിണ്ഡം..ഹോ അതെന്റെ ഹൃദയമാണൊ?. എന്റെ ശരീരം ഇരുവശത്തേയ്കും തുറന്നിരിക്കുന്നു.എന്റെ നെഞ്ചിലെ ചര്‍മ്മം രണ്ട് വശത്തേയ്ക്കും പിളര്‍ത്തിയതാരാ?..ഹോ എനിക്ക് എന്താണ് സംഭവിച്ചത്.
ഓര്‍മ്മയിലേക്ക് ചെറിയ ഒരു ഉറവ വരുന്നു.ഇന്നലെ .ഇന്നലെ ഞാന്‍ വാഴത്തോട്ടത്തില്‍..ഞാന്‍ ഒറ്റയ്ക്കല്ലായിരുന്നല്ലോ..എന്റെ പ്രിയതമ അവളെവിടെ. നല്ല മഴയുണ്ടായിരുന്നോ..ഒന്നും വ്യക്തമാകുന്നില്ലല്ലോ...ഞാനിതെവിടെയാണു?.എന്നെയാരാണു ഇങ്ങനെ ബന്ധനസ്ഥനാക്കിയതു. മഴയത്ത് ഒരു കൂണിന്റെ താഴെ ഞാനും എന്റെ ..എന്റെ ..അവളെവിടെ? അടുത്തെവിടെയോ ഒരു അനക്കം കേട്ട് അപകട സൂചന നല്‍കാന്‍ തുടങ്ങിയപ്പൊഴേക്കും ..കണ്ണില്‍ ഇരുട്ട് മൂടിയിരുന്നു...
കണ്ണുകള്‍ ഒന്നു ചുറ്റും ചുഴറ്റി നോക്കി..ഹോ അസഹനീയമായ കാഴ്ച ..തൊട്ടടുത്ത് തന്റെ പ്രിയ..ജീവന്റെ അവസാന കണികയും അറ്റ്..ശരീരമാകെ കീറി മുറിച്ച്..എനിക്കു അതു കാണാന്‍ വയ്യ..ഈ തുടിക്കുന്ന ഹൃദയത്തിന്റെ താളമാണു അവിടെ ചലനമറ്റ് കിടക്കുന്നത്..
ആരെങ്കിലും എന്റെ ഈ മാംസപിണ്ഡമൊന്നറുത്തു മാറ്റൂ..എന്നെയും അവളോട് ചേരാന്‍ അനുവദിയ്ക്കൂ..മറ്റുള്ള തവളകളെ പോലെ എന്നെങ്കിലും താനും ഇങ്ങനെ കീറിമുറിക്കപ്പെടും എന്നറിയാമായിരുന്നു.എന്നാല്‍ തന്റെ പ്രിയയുടെ ജീവന്‍ പറന്നു പോകുന്നതു കാണാന്‍ എന്റെ ജീവനെ ബാക്കിയാക്കുമെന്നു ഒരിക്കലും കരുതിയില്ല..
ദൂരെ നിന്നു ഒരു ശബ്ദം അടുത്തടുത്ത് വരുന്നു. അതൊരു മനുഷ്യനാണല്ലോ..അവന്റെ കയ്യില്‍ തിളങ്ങുന്ന എന്തോ ആയുധം. ഈ ആയുധം കൊണ്ടാണൊ അയാള്‍ എന്റെ ജീവന്റെ ജീവനെ പറിച്ചെറിഞ്ഞതു...
"വേഗം വരൂ എന്റെ ഹൃദയവും നിങ്ങള്‍ കൊയ്തെടുത്തോളൂ...എന്റെ ഹൃദയത്തിലെ ഗാനം അവളോട് ചേര്‍ക്കൂ...."

Saturday, October 16, 2010

ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു

സ്കാനിങ്ങ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ രണ്ട് പേര്‍ക്കും രണ്ട് മാനസികാവസ്ഥയായിരുന്നു..പെണ്‍കുട്ടിയായിരിക്കും എന്നു കേട്ടപ്പോള്‍ അവള്‍ക്ക് സന്തോഷവും എന്നാ അവനു ഈ മന്ത്രിമാര്‍ക്കൊക്കെ തോന്നുന്ന പോലെ ഒരു സമ്മിശ്ര പ്രതികരണവും. അതിനു കാരണമുണ്ട്. ഒരു വശത്ത് ആദ്യ സന്താനലബ്ധിയുടെ ആനന്ദവും എന്നാല്‍ മറു വശത്ത് സ്വര്‍ണ്ണവില പിന്നെയും കൂടി എന്ന വാര്‍ത്തയുടെ ഹാങ് ഓവറും. ഏതോ ചൈനീസ് ജ്യൊതിഷ പ്രകാരം നോക്കിയപ്പോള്‍ ആണ്‍കുട്ടിയാണെന്ന് കണ്ടതിന്റെ കഥയും പറഞ്ഞാണു ഡോക്ടറുടെ അടുത്തെത്തിയത്. ജ്യോതിഷം ശാസ്ത്രമാണെന്നൊക്കെ പറയുന്നുണ്ടെങ്കിലും ഡോക്ടര്‍ വയറ്റിനകത്ത് ഒളികാമറ വച്ചു നേരിട്ട് കണ്ടതല്ലേ എന്നു കരുതി ചൈനയെ ഔട്ടാക്കി അലോപ്പതിയെ പൊതിഞ്ഞു കീശയില്‍ വച്ചു.
ഏല്ലാരെം പോലെ മാസം തികഞ്ഞു അവള്‍ പ്രസവിച്ചു നല്ല കലക്കനൊരു ആണ്‍കുട്ടിയെ..എന്നിട്ടും അയാള്‍ ശാസ്ത്രത്തെ തള്ളീപ്പറഞ്ഞില്ല.
"ഡോക്ടര്‍ സ്കാനര്‍ വച്ച സ്ഥലം മാറിയതാ ..കൊച്ചിന്റെ പുറകിലാ പുള്ളി ക്യാമറ സൂം ചെയ്തത്. ബീ പോസിറ്റീവ്"

Wednesday, October 13, 2010

കറുത്തമ്മ ലവ്സ് പരീക്കുട്ടി

കറൂത്തമ്മയും പരീക്കുട്ടിയും ഒരേ കമ്പനിയില്‍ സോഫ്റ്റ് വയര്‍ ഇഞ്ചിനീരുകള്‍ ആയിരുന്നു. പരീക്കുട്ടിക്കു കറുത്തമ്മയെ വല്യ ഇഷ്ടമായിരുന്നു..പഷേങ്കി പുള്ളി ഭയങ്കരമാന പേടിത്തൂറി ആയിരുന്നു..അതു കൊണ്ട് തന്നെ ഈ വിവരം കറുത്തമ്മ അറിഞ്ഞതേ ഇല്ല...അദ്ദേഹം ഒരു ദിനം തന്റെ എല്ലാമെല്ലാമായ കറുവിന്റെ സിസ്റ്റത്തിന്റെ പാസ്സ് വേഡ് കണ്ടു പിടിച്ചു..ആ പാസ്സ് വേഡ് കണ്ടപ്പോള്‍ പരീക്കുട്ടിയുടെ മനസ്സില്‍ എന്തന്നില്ലാത്ത ആഹ്ലാദം ആനന്ദം അര്‍മാദം. കാരണം ആ പാസ്സ് വേഡ് KLP എന്നായിരുന്നു. കറുത്തമ്മ ലവ്സ് പരീക്കുട്ടി എന്നായിരിക്കുമെന്ന് അപ്പൊ തന്നെ പരീക്കുട്ടി അത് എക്സ്പാന്‍ഡ് ചെയ്തു മനക്കോട്ടയ്ക് ഫൗണ്ടേഷന്‍ ഇട്ടു. പക്ഷെ പഴയ പേടിച്ചു തൂറ്റല്‍ ഉള്ളതു കൊണ്ട് ആ സ്നേഹം വെളിച്ചം കണ്ടതേ ഇല്ല..ഒരിയ്ക്കലും.
വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു..പരീക്കുട്ടി കറുത്തമ്മയെ മറന്ന് വീട്ടുകാരെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് വേറെ പെണ്ണ് കെട്ടി.
പിന്നീടെപ്പോഴൊ പരീക്കൂട്ടി അറിഞ്ഞു കറുത്തമ്മ പളനിയെ കെട്ടിയെന്നു..അന്നു പരീക്കുട്ടിക്ക് മനസ്സിലായി അന്നത്തെ KLP യുടെ എക്സ്പാന്‍ഷന്‍!